വാവ് ബലി
ആലുവ മണപ്പുറത്തിന്നു ബലി നൽകുവാൻ,
മുത്തശ്ശി-മുത്തശ്ശനായ് നിന്റെ അച്ഛൻ..
നാളെയോ നീ, പിന്നെയോ നിന്റെ പുത്രൻ..
തലമുറകളായിരം തിരിതാഴ്ന്നു പോയിടാം,
താംതമാം ഓർമ നാൾവഴികളിലിതെപ്പോഴും,...
തപ്താശ്രുവും പൊഴിച്ചൊരു ചുമർക്കോണിലായ്,
ചില്ലിട്ട ചിത്രത്തിൽ നിന്നെയും തൂക്കിടാം..
ഓർക്കുവീ ജൻമത്തിനർത്ഥമൊരുപാട്..
ഇനിയും കടക്കണം ഗിരികളൊരുപാട്..
ഒടുവിലൊരു നാളിലൊരു ചിതയിലെരിയുമ്പോൾ,
ഒരുമുറിത്തുണിപോലുമില്ല നിൻ കൂടെ..
സ്മരണകൾതനഗ്നിയിൽ നഗ്നമായലിയുമ്പോൾ,
സ്വപ്നസൗധങ്ങൽ വീണുടയുന്നു ചാരമായ്..
അന്ന്, സ്വരരാഗലയധാരയലമുറകളായിടാം..
ഓടിയുമുഴച്ചും നിരങ്ങിയും തെണ്ടിയും,
ഒരുമുറിയിലന്തസ്സിലെല്ലാം ഭരിച്ചും..
വെട്ടിപ്പിടിച്ചും വിയർപ്പിൽ കുളിച്ചും,
നീ കോർത്ത സമ്പാദ്യ മണിമുത്തിതെല്ലാം,
സ്വത്തുതർക്കത്തിൽ കലാപക്കലാശത്തിൽ,
സ്വന്തബന്ധങ്ങളാൽ ചരടറ്റു ചിതറും..
പിന്നെ, പ്ലാസ്റ്റിക് പൂമാല ചാർത്തിയൊരു പുഞ്ചിരി-
ചിത്രത്തിലൂടെ നീ ചരിത്രത്തിൽ മറയും..
ആദ്യം ആറടി മണ്ണിൽ, ശേഷം ഒരു മണ്‍കലത്തിൽ..
സ്ഫുടം ചെയ്തൊരാത്മാവുറങ്ങാത്ത നിലയിൽ..
കൈവരികൾ കോർക്കുന്ന പുഴതന്റെ മാറിൽ..
പിന്നെയലതല്ലുമാഴിതന്നന്തരംഗത്തിൽ..
ബാഷ്പമായലിയും, വീണ്ടുമൊരു നാൾകളിൽ,
കർക്കിടക മഴയായ് പെയ്തൊന്നു കരയും..
എന്നും നമുക്കായ് കലണ്ടറിൽ ശേഷിക്കും..
ഒരു ചുവപ്പുക്കളം, അതിൽ വെള്ളയക്ഷരം..
കാലാന്തരങ്ങളിൽ പറന്നെത്തിടാം നമ്മളും..
ഉറ്റവർ കടം തീർത്തുരുട്ടി വയ്ക്കും ഉരുള-
കൊത്തിപ്പറിക്കാൻ ബലിക്കാക്കയായ് നാം..
അപ്പൊഴും നീ ചെയ്ത സത്കർമ്മം ശേഷിക്കും..
അഖിലാണ്ടവും നിന്റെ സ്മരണകൾ പുതുക്കും..
ചിതലരിക്കാതെ നിൻ ഓർമ്മകൾ ലയിക്കും..
ചിലരല്ല പലരുമത് മാർഗമായ് തീർക്കും..
ഗാന്ധിയും തെരേസയും നിൻപൂർവികർ തന്നെ..
നമ്മളെ നമ്മളാക്കുന്നതീ നാം തന്നെ.
നമ്മിലെ നൻമയും, നേരിൻ നിറങ്ങളും..
ഉള്ളകാലം നേരെ ജീവിക്കൂ മണ്ണിതിൽ..
സ്വർഗ്ഗമോ, നാം തീർത്ത നാളുകളീ ഭൂമിയിൽ..
തപ്താശ്രുവും പൊഴിച്ചൊരു ചുമർക്കോണിലായ്,
ചില്ലിട്ട ചിത്രത്തിൽ നിന്നെയും തൂക്കിടാം..
ഓർക്കുവീ ജൻമത്തിനർത്ഥമൊരുപാട്..
ഇനിയും കടക്കണം ഗിരികളൊരുപാട്..
ഒടുവിലൊരു നാളിലൊരു ചിതയിലെരിയുമ്പോൾ,
ഒരുമുറിത്തുണിപോലുമില്ല നിൻ കൂടെ..
സ്മരണകൾതനഗ്നിയിൽ നഗ്നമായലിയുമ്പോൾ,
സ്വപ്നസൗധങ്ങൽ വീണുടയുന്നു ചാരമായ്..
അന്ന്, സ്വരരാഗലയധാരയലമുറകളായിടാം..
ഓടിയുമുഴച്ചും നിരങ്ങിയും തെണ്ടിയും,
ഒരുമുറിയിലന്തസ്സിലെല്ലാം ഭരിച്ചും..
വെട്ടിപ്പിടിച്ചും വിയർപ്പിൽ കുളിച്ചും,
നീ കോർത്ത സമ്പാദ്യ മണിമുത്തിതെല്ലാം,
സ്വത്തുതർക്കത്തിൽ കലാപക്കലാശത്തിൽ,
സ്വന്തബന്ധങ്ങളാൽ ചരടറ്റു ചിതറും..
പിന്നെ, പ്ലാസ്റ്റിക് പൂമാല ചാർത്തിയൊരു പുഞ്ചിരി-
ചിത്രത്തിലൂടെ നീ ചരിത്രത്തിൽ മറയും..
ആദ്യം ആറടി മണ്ണിൽ, ശേഷം ഒരു മണ്‍കലത്തിൽ..
സ്ഫുടം ചെയ്തൊരാത്മാവുറങ്ങാത്ത നിലയിൽ..
കൈവരികൾ കോർക്കുന്ന പുഴതന്റെ മാറിൽ..
പിന്നെയലതല്ലുമാഴിതന്നന്തരംഗത്തിൽ..
ബാഷ്പമായലിയും, വീണ്ടുമൊരു നാൾകളിൽ,
കർക്കിടക മഴയായ് പെയ്തൊന്നു കരയും..
എന്നും നമുക്കായ് കലണ്ടറിൽ ശേഷിക്കും..
ഒരു ചുവപ്പുക്കളം, അതിൽ വെള്ളയക്ഷരം..
കാലാന്തരങ്ങളിൽ പറന്നെത്തിടാം നമ്മളും..
ഉറ്റവർ കടം തീർത്തുരുട്ടി വയ്ക്കും ഉരുള-
കൊത്തിപ്പറിക്കാൻ ബലിക്കാക്കയായ് നാം..
അപ്പൊഴും നീ ചെയ്ത സത്കർമ്മം ശേഷിക്കും..
അഖിലാണ്ടവും നിന്റെ സ്മരണകൾ പുതുക്കും..
ചിതലരിക്കാതെ നിൻ ഓർമ്മകൾ ലയിക്കും..
ചിലരല്ല പലരുമത് മാർഗമായ് തീർക്കും..
ഗാന്ധിയും തെരേസയും നിൻപൂർവികർ തന്നെ..
നമ്മളെ നമ്മളാക്കുന്നതീ നാം തന്നെ.
നമ്മിലെ നൻമയും, നേരിൻ നിറങ്ങളും..
ഉള്ളകാലം നേരെ ജീവിക്കൂ മണ്ണിതിൽ..
സ്വർഗ്ഗമോ, നാം തീർത്ത നാളുകളീ ഭൂമിയിൽ..

No comments:
Post a Comment